Sunday, June 29, 2025

People


So many times people tell you, that you are very lucky to have what you have.. 

They do not see the battles you fought and tears behind your smile.. 

They do not see the weight you carry and the strength it take to just keep going..  

You get affected and tries to convince them-only to fail and weep over it...

Then one day you figure out that you don't need anybody's approval to be happy.. 

But how long it takes for you to understand that, is your own responsibility..

Saturday, June 14, 2025

INSECURITIES

Have you ever noticed?

There are certain days in our lives
When we feel so insecure…

Other days, we wear that mask of self-confidence,
Pretending to be the strongest person.
We act like we’ve mastered the situation,
We act like we’re so bold,
Handling everything as if we know exactly what we’re doing.

And then there are days
When, deep down, you’re sinking…
You can barely breathe.

And you tell that one person who’s very dear to you,
“I don’t know how to face this.”

And what you get in return is a question:
“Why are you acting like a child?”

Tuesday, June 10, 2025

Childhood memories..

"I often recall the days of my childhood... 
I used to pretend to be the mom—
enjoying the chance to act like the responsible one... 

With a bag slung over my shoulder, 
I would go to work and come back, 
Always with a smile on my face...

And now, as the mother of two,
Those memories come rushing back...
I can't help but reflect on how innocent we were as kids—
And how simple our expectations about adulthood used to be."

Sunday, May 18, 2025

സൗഹൃദം, സുഹൃത്ത്, അപരിചിതന്‍...

സൗഹൃദത്തിനും അപരിചിതത്വത്തിനും ഇടയിലുള്ള നൂൽപ്പാലം വളരെ നേർത്തതത്രേ...!
ഒരിക്കൽ എന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നതവൻ,
ഒരു വിളിക്കപ്പുറം, കാതോരം, ശബ്ദഘോഷങ്ങളുടെ പെരുമഴ തീർത്തിരുന്നവൻ,
കരയാൻ വെമ്പി നിൽക്കുന്നവളിൽ പൊട്ടിച്ചിരികള്‍ നിറച്ചവൻ,
അകന്നു പോയ ദൂരത്തിന് ഒരു ജന്മത്തിന്റെ ദൈർഘ്യമാണു..

ചിലമ്പിച്ചു പോകുന്ന വാക്കുകൾ കൊണ്ട് അവനെ ഒന്നു  വിളിക്കൂ
എന്ന്  കലപില കൂട്ടും ഹൃദയം.
ഇരമ്പിയാര്‍ക്കുന്ന ഒരു കടൽ,
നിലതെറ്റി ഹൃത്തില്‍ അലയടിക്കും

എന്തിനെന്നറിയാത്ത ഒരു അഹംബോധം ഇടയിൽ പൊയ്മുഖമിടും..
പിൻവിളി വിളിക്കാതെ ഞാനും, കാത്തുനിൽക്കാതെ അവനും കടന്നു
പോകയാണു..
അതെന്റെ  സൗഹൃദത്തിന്റെ അവസാനമായിരുന്നത്രേ
നാം ഇപ്പോൾ അപരിചിതരത്രേ..!

Thursday, April 17, 2025

യാത്ര


പനിച്ചൂടിൽ ശരീരം വിറക്കുകയും
വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു..
കാഴ്ച്ചയിൽ മഞ്ഞ നിറം കളർന്നുകൊണ്ടേയിരുന്നു..
ഏറെകഴിയും മുൻപേ വര്ണങ്ങൾക്കു മുകളിൽ
ഇരുട്ട്,  ആധിപത്യം പുലർത്തിയേക്കാം...
വീണ്ടും മണ്ണിലേക്ക് മടങ്ങാനും
നുരയ്ക്കുന്ന പുഴുക്കൾക്കിടയിൽ
ദുർഗന്ധമായി അടയാനും,
കാലം ഏറെ വൈകിയിരിക്കുന്നു...
നിർവാണത്തിന്റെ പരകോടി എന്നപോലെ
മനസിനെ മൂടികൊണ്ട് സ്വപ്നങ്ങളുടെ
ഒരു പുതപ്പ് വീണു കഴിഞ്ഞു...
യാത്ര തുടങ്ങാറായി... !
പക്ഷേ സുഹൃത്തേ,
അപ്പോളും ആരൊക്കെയോ
ശരീരത്തിന്റെ സൗന്ദര്യത്തെ
വര്ണിക്കുന്നുണ്ടായിരുന്നു... !

Wednesday, April 2, 2025

പറയാൻ കഴിയാത്തത്


നഗ്ന പാദയായ് നിനക്ക് പിന്നേ ഞാൻ കാതങ്ങൾ സഞ്ചരിക്കാം.. കോറി മുറിക്കുന്ന മുള്ളിനും, മഴയുടെ തണുപ്പിനും, വെയിലിന്റെ തീ നാളങ്ങൾക്കും കീറി മുറിക്കാൻ എന്നെ വിട്ടു നൽകി നിന്റെ സ്നേഹത്തിനായി ഞാൻ അലയാം...  ക്രൂരമായ അവഗണനയോടെ  നിന്റെ വഴിയിൽ നിന്നും എന്നെ നീ തള്ളി നീക്കുമ്പോൾ, ചുട്ടുപൊള്ളുന്ന ഹൃദയത്തിൽ നിന്ന് ഉതിരുന്ന ഒരു തുള്ളി കണ്ണീർ കണവുമായി ഞാൻ ഒതുങ്ങി നിൽകാം. ലോകം മുഴുവൻ നടുങ്ങുന്ന ശബ്ദത്തിൽ എന്റെ ഹൃദയം തുടി കൊട്ടുമ്പോൾ, സ്വയം വിഡ്ഢി ആയികൊണ്ട് ഞാൻ വിളിച്ചു പറയാം.. "ഞാൻ നിന്നെ സ്നേഹിക്കുന്നു പ്രണയിക്കുന്നു "

മുഖത്തേക്ക് വീശി അടിച്ച മഴത്തുള്ളികൾ അവളെ സ്വപ്നത്തിൽ നിന്നുണർത്തി. അവനോടുള്ള തന്റെ പ്രണയം എത്ര തീവ്രമാണെന്ന് അവൾ വീണ്ടും തിരിച്ചറിഞ്ഞു..
അവൾ ഇഷ.. ജീവിതത്തിന്റെ ചില വഴിത്തിരിവുകളിൽ മനസിന്റെ നിയന്ത്രണം വിട്ടു പോകുന്നപോലെ ഉള്ള ഒരു പ്രണയത്തിൽ ആണവൾ.. ഒരു ആത്മപീഡയോളം എത്തുന്ന പ്രണയത്തിൽ...

ഒരു നിമിഷത്തിന്റെ  അർദ്ധആംശത്തിൽ ഒന്നു പോലും വേണ്ട ഒരു പ്രണയം പിറക്കാൻ. ഇതു വരെ കണ്ടിട്ടില്ലാത്ത ഒരുവൻ, കടന്നു പോകുന്ന വഴിയേ, തിരിഞ്ഞു നിന്ന് നോക്കിയ ഒരു നോട്ടം, എന്തിനെന്നു അറിയാത്ത ദുഃഖവുമായി അവൾ തന്റെ കലാലയത്തിലൂടെ ഉഴറി നടന്നപ്പോൾ വിഷാദം തുളുമ്പുന്ന മുഖവുമായി ആഴങ്ങളിലേക്ക് തുറക്കുന്ന കണ്ണുകൾ വിടർത്തി അവൻ മുന്നിൽ...  ഇങ്ങനെയെല്ലാം അവൻ, അവളുടെ ഉറക്കത്തിന്റെയും സ്വപ്നത്തിന്റെയും ഭാഗമായി മാറുന്നു...
ആർത്തലച്ചു പെയ്യുന്ന ഒരു മഴക്കാല സന്ധ്യയിൽ അവൾ തിരിച്ചറിയുന്നു, തന്റെ ഏകാന്തതയിലൂടെ താൻ വര്ഷങ്ങളായി തിരയുന്ന രൂപം അവന്റെതു ആണെന്ന്..

ഇനിയുള്ളതു പ്രണയ പർവമാണ്.. തന്റെ ഉള്ളിലെ വേദനയെ കണ്ണുകളിൽ നിറച്ചു അവൾ അവന്റെ വഴികളിലൂടെ അലഞ്ഞു.. അവന്റെ വഴിയിലെ ഓരോ പെൺകുട്ടിയെയും അവൾ അസൂയയുടെ കനൽ എരിയുന്ന കണ്ണുകളിലൂടെ കണ്ടു.. ഏതോ ഒരുനാൾ അധ്യാപിക കവിതയുടെയും കൂട്ടുകാരികൾ ഉറക്കത്തിന്റെയും ഇടനാഴിയിലൂടെ അലഞ്ഞപ്പോൾ അവൾ അവനെ നോക്കിയിരുന്നു കണ്ണുനീർ ഒഴുക്കി..

മുന്നോട്ടു പോകുന്ന ദിവസങ്ങളിൽ ഒന്നിൽ അവൻ തന്റെ പുറകെ അലയുന്ന വന്യമായ പ്രണയത്തെ പറ്റി ബോധവാൻ ആയി. ആദ്യം പരിഹാസവും പിന്നീട് അമ്പരപ്പും എപ്പോഴോ അവഗണനയും അവന്റെ ഭാവങ്ങളിൽ പ്രകടമായി...


പിന്നീടുള്ളതു ഒരു വെറുംകഥയാണ്.. എന്താണ് ചെയ്തതെന്ന് അവൾ തന്നെ തിരിച്ചറിഞ്ഞിട്ടില്ലത്ത കഥ..

വിട പറയുന്ന ദിവസം അവൾ ഒളിപ്പിച്ച പ്രണയം തേടി അവൻ വന്നു.. നിറയുന്ന കണ്ണുകളോടെ അവന്റെ പ്രണയം അവൻ അവളെ അറിയിച്ചു..  ആ ഒരു ദിവസത്തെ കാത്തിരുന്ന പോലെ അവളുടെ പ്രണയം തന്നിൽ നിന്നും ഒഴുകി പോയി. നിർവികാരത മാത്രം അവശേഷിച്ചു. നിരസിക്കപെട്ട പ്രണയത്തിന്റെ അർത്ഥം അറിയാതെ ഏറെ നടന്നു അവൻ തിരിഞ്ഞു നോക്കി. അവൾ നിന്ന സ്ഥാനത്തുനിന്നുമാറി അവനെ നോക്കി കാണുകയായിരുന്നു..

ഒടുക്കം എല്ലാറ്റിനും ഒടുക്കം, എത്തി ചേർന്ന ശാന്തതയിൽ അവൾ ആശ്വസിച്ചു.. "ഇതായിരുന്നോ പ്രണയം"... ! അവൾ സ്വയം ചോദിച്ചു.. 

People

So many times people tell you, that you are very lucky to have what you have..  They do not see the battles you fought and tears behind your...